തിരുവനന്തപുരം∙ മുഖ്യശത്രു ബിജെപി തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 64ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ ഈ സാഹചര്യത്തെ കണ്ണുതുറന്നു നോക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സൂചിപ്പിച്ച് കാനം പറഞ്ഞു.
മുഖ്യശത്രുവിനെതിരെ പൊതുവേദി രൂപീകരിക്കുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യും. സിപിഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് കരുതുന്നില്ല. സിപിഐ ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന ധാരണ സിപിഎമ്മിനും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കും മറുപടി
കേരള കോണ്‍ഗ്രസ് വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആ തൊപ്പി മാണി സ്വയം എടുത്ത് അണിഞ്ഞതാണ്. എല്‍ഡിഎഫ് വെന്‍റിലേറ്ററല്ല എന്നാണു പറഞ്ഞത്. വെന്‍റിലേറ്ററിനെക്കാള്‍ മാന്യമായ പദമാണോ ശവക്കുഴിയെന്നും കാനം ചോദിച്ചു. കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചത് 1965ലാണ്. അന്നു മാണിക്ക് തിരഞ്ഞെടുപ്പില്‍ ഒരു പങ്കുമില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
അതിനിടെ മാണിക്കെതിരെ പരിഹാസവുമായി സിപിഐ നേതാവ് ബിനോയ് വിശ്വവും രംഗത്തെത്തി. നോട്ടടിക്കുന്ന യന്ത്രത്തിന്റെ ഉടമ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിക്കണം. വങ്കത്തരവും പടുവിഡ്ഢിത്തവുമാണ് മാണി പറയുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.