മോസ്കോ ∙ റഷ്യയിലെ നോർ ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിൽ ഓർത്തഡോക്സ് പള്ളിയിൽ അക്രമി നടത്തിയ വെടിവയ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്‍ല്യർ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്.
ചെച്‍നിയയ്ക്കു സമീപമുള്ള നോർത്ത് കോക്കസസിൽനിന്ന് ഒട്ടേറെപ്പേർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ ദഗസ്ഥാനിലുണ്ടായ പല അക്രമങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇന്നലെയുണ്ടായ അക്രമത്തിനും ഭീകരബന്ധം സംശയിക്കുന്നുണ്ട്.