ഫിറോസ്പൂർ∙ പഞ്ചാബിലെ ഫിറോസ്പുരിലേക്കു പത്തു കിലോ ഹെറോയിനുമായി കടന്ന പാക്ക് കള്ളക്കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചുകൊന്നു. പഞ്ചാബ് പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ച് ബിഎസ്എഫ് നടത്തിയ നീക്കത്തിലാണു കള്ളക്കടത്തു തടഞ്ഞത്. ചൈനീസ് നിർമിത കൈതോക്ക്, 17 വെടിയുണ്ടകൾ, പാക്കിസ്ഥാൻ കറൻസി, രണ്ടു മൊബൈല്‍ ഫോണുകൾ, സിം കാർഡ് എന്നിവയും ഇയാളിൽ നിന്നു പിടിച്ചെടുത്തു.
അതിർത്തി കടന്നു പാക്കിസ്ഥാനില്‍ നിന്നു രണ്ടു പേര്‍ നുഴഞ്ഞുകയറുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ സേന വെടിയുതിർക്കുകയായിരുന്നു. തിരിച്ചോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരില്‍ ഒരാൾ വെടിയേറ്റു വീഴുകയായിരുന്നു.
നേരത്തെ ലഹോർ സ്വദേശിയായ മുപ്പതുകാരനെയും ഇന്ത്യൻ അതിർത്തിയിൽ നിന്നു ബഎസ്എഫ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.