തിരുവനന്തപുരം∙കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തതിലൂടെ തെറ്റുകളും പിഴവുകളും ഒരു വിധത്തിലും തിരുത്താന്‍ തയാറല്ലെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ.
പാവങ്ങള്‍ക്കൊപ്പമില്ലെന്നും സിപിഎമ്മില്‍ അനാവശ്യ പ്രവണതകള്‍ വളരുകയാണെന്നും അവരുടെ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍തന്നെ പറഞ്ഞിരുന്നു. ഇതെല്ലാം മുന്നിലുള്ളപ്പോള്‍തന്നെയാണ് സ്വന്തം മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായ നേതാക്കളെ ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ കോടിയേരിയെതന്നെ അവര്‍ സംസ്ഥാന സെക്രട്ടറിയുമാക്കിയിരിക്കുന്നു.
ഒരുവശത്ത് സ്വയം വിമര്‍ശനം നടത്തുകയും മറുവശത്ത് അതേ നേതൃത്വത്തെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്നും വി. മുരളീധരൻ വ്യക്തമാക്കി.