മലപ്പുറം∙ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ വിമര്‍ശനമുള്ള കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ അംഗീകാരം. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്നും പരാതിയുള്ളവര്‍ക്കു കേന്ദ്രനേതൃത്വത്തെ സമീപിക്കാമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പ്രതിനിധികള്‍ക്കാണെന്നും കാനം പറഞ്ഞു.
സിപിഎമ്മിനെതിരെ സമ്മേളനത്തിൽ വീണ്ടും രൂക്ഷ വിമര്‍ശനമയുര്‍ന്നു. കൺട്രോൾ കമ്മിഷന്റെ റിമോട്ട് ആരുടെയോ കയ്യിലാണെന്ന് സംശയമുണ്ടെന്ന് പ്രതിനിധികൾ ആരോപിച്ചിരുന്നു
നേരത്തെ, റിപ്പോർട്ടിനെതിരെ കെ.ഇ. ഇസ്മയിൽ കേന്ദ്രനേതൃത്വത്തിനു പരാതി നൽകിയിരുന്നു. റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്ന ആവശ്യം ഇസ്മയിൽ നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ടെങ്കിലും, കമ്മിഷൻ റിപ്പോർട്ട് പ്രതിനിധികൾക്കു ലഭിച്ച സാഹചര്യത്തിൽ ഇസ്മയിലിന്റെ വാദത്തിനു പ്രസക്തി നഷ്ടപ്പെട്ടു.