ന്യൂഡൽഹി ∙ ഹാദിയയെ യെമനിലേക്കു കടത്താൻ ശ്രമം നടന്നതായി പിതാവ് അശോകൻ സുപ്രീംകോടതിയെ അറിയിച്ചു. ഹാദിയയുടെ കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതുകൊണ്ട് മാത്രമാണ് ശ്രമം പരാജയപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അശോകൻ വ്യക്തമാക്കി. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അശോകൻ പുതിയ ആരോപണം ഉന്നയിച്ചത്.
ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായി യെമനില്‍ എത്തിക്കാനായിരുന്നു ശ്രമം. ഇക്കാര്യം അന്വേഷിക്കാൻ ഉത്തരവിടണമെന്നും അശോകൻ ഹർജിയിൽ ആവശ്യപ്പെട്ടു.