കൊച്ചി∙ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമർപ്പിച്ചു. 27 കോടിയുടെ ഭൂമി പതിമൂന്നേകാല്‍ കോടിക്കു വിറ്റുവെന്നും പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും എഫ്െഎആറില്‍ പറയുന്നു. കർദിനാളിനെതിരെ പരാതി നൽകിയ ഷൈൻ വർഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, കേസ് ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച സമ്പൂര്‍ണ സിനഡ് ചേരും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി. (ഫയൽ ചിത്രം)
Advertisement