ലക്നൗ∙ ഉത്തർപ്രദേശിലെ മൗ മേഖലയിൽ ഓടുന്ന ബസില്‍ വനിതയ്ക്കു നേരെ പീഡനം. വാരണസിയില്‍നിന്ന് ഗാസിയപുരിലേക്കു പോകുന്നതിനായി ബസിൽ കയറിയ ആളെയാണു കണ്ടക്ടറും ഡ്രൈവറും മറ്റു രണ്ടു പേരും ചേർന്നു പീഡിപ്പിച്ചത്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
വീട്ടിലേക്കു കൊണ്ടുവിടുന്നതിന്റെ പേരിൽ ഇവരെ ശല്യം ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു. ബസ് കണ്ടക്ടറും ഡ്രൈവറും സുഹൃത്തുക്കളും ചേർന്നാണു ക്രൂരകൃത്യം നടത്തിയതെന്നു സ്ത്രീയുടെ അമ്മയും പരാതിപ്പെട്ടു. പീഡിപ്പിക്കപ്പെട്ടു എന്നതു ശരിയാണെങ്കിലും സംഭവം കൂട്ടമാനഭംഗം അല്ലെന്നു മധുവൻ സർക്കിൾ ഓഫിസർ ശ്വേത അശുതോഷ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.