Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ്ക്കൾ കടിച്ചുകീറിയതല്ല, ആ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് അമ്മ

Ambily-Kollam-Puthur അമ്പിളിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ.

പുത്തൂർ∙ പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കലിൽ ആൾപാർപ്പില്ലാത്ത പുരയിടത്തിൽ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിലായി. ജഡം കണ്ടെത്തിയ സ്ഥലത്തിനു സമീപം താമസിക്കുന്ന കാരിക്കൽ കൊല്ലരഴികത്ത് വീട്ടിൽ അമ്പിളി (24), ഭർത്താവ് മഹേഷ് (26) എന്നിവരാണു പിടിയിലായത്.

നാട്ടുകാരിലും വീട്ടുകാരിലുംനിന്നു ഗർഭം മറച്ചുവച്ച അമ്പിളി പ്രസവശേഷം കുഞ്ഞിനെ നെഞ്ചത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ പിന്നാമ്പുറത്തു മറവു ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഈ മാസം 17 ന് ആയിരുന്നു സംഭവം. ഇതു തെരുവുനായ്ക്കൾ മാന്തിയെടുത്താണ് ആൾപാർപ്പില്ലാത്ത പുരയിടത്തിൽ കൊണ്ടിട്ടത്. പ്രസവസമയം അടുത്തില്ലായിരുന്നുവെങ്കിലും ഭാര്യ ഗർഭിണിയാണെന്ന കാര്യം മറച്ചു വയ്ക്കുകയും ഭാര്യയ്ക്കൊപ്പം ഗർഭച്ഛിദ്രത്തിനു പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെയുള്ള കുറ്റം. പ്രസവം പുറത്തറിയാതെ മൂടിവച്ചതും കുറ്റകരമാണ്.

അമ്പിളി

പ്രണയവിവാഹം കഴിച്ച ഇവർക്ക് രണ്ടര വയസ്സുള്ള ആൺകുട്ടിയുണ്ട്. മാസമുറ കൃത്യമല്ലാതിരുന്നതിനാൽ അമ്പിളി ഗർഭിണിയായ വിവരം ഇവർ തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. പിന്നീട് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയാണ് അമ്പിളി ഗർഭിണിയാണെന്നു സ്ഥിരീകരിക്കുന്നത്. ഇപ്പോൾ മറ്റൊരു കുട്ടി ആവശ്യമില്ലെന്നു പറഞ്ഞു ഗർഭച്ഛിദ്രത്തിന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വഴങ്ങിയില്ല. അപ്പോഴേക്കും ഗർഭം നാലുമാസമായിരുന്നു. ഇതേ ആവശ്യവുമായി കുണ്ടറയിലെ ആശുപത്രിയിലും ഇവർ പോയി. അവിടെയും ആവശ്യം നടന്നില്ല. മറ്റാരുടെയോ ഉപദേശപ്രകാരം അമ്പിളി ചില മരുന്നുകൾ കഴിച്ചതോടെ ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതും പതിവായി.

17 ന് ഉച്ചയോടെ കലശലായ വയറുവേദന അനുഭവപ്പെട്ട അമ്പിളി വീട്ടിനുള്ളിൽ പ്രസവിക്കുകയായിരുന്നു. സംഭവസമയത്ത് മറ്റാരും അടുത്തില്ലായിരുന്നെന്നാണ് പൊലീസിൽ നൽകിയ മൊഴി. പിന്നീട് കുഞ്ഞിനെ കൊന്ന് ചെറിയ കുഴിയിൽ മറവു ചെയ്തു. ഗർഭച്ഛിദ്രത്തിനു മരുന്നു കഴിക്കുകയും പലതവണ രക്തസ്രാവം ഉണ്ടാകുകയും ചെയ്ത ശേഷം പ്രസവിച്ചതിനാൽ കുഞ്ഞിനു ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ ഉണ്ടായേക്കും എന്നും അമ്പിളി ഭയന്നിരുന്നുവത്രെ.

related stories