ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്ത സാംപിളുകൾ തങ്ങളുടെ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ബെംഗളുരു സ്വദേശിനി അമൃത ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിശോധന നടത്തുന്നതിനായാണു ജയലളിതയുടെ രക്ത സാംപിളുകൾ ലഭ്യമാണോയെന്നു ഹൈക്കോടതി ആരാഞ്ഞത്. മരിക്കുന്നതിനു മുൻപ് ജയലളിത 76 ദിവസം ചികിൽസയിൽ കഴിഞ്ഞത് അപ്പോളോയിലാണ്. അമൃതയുടെ ഹർജി ഇനി ജൂൺ 24ന് പരിഗണിക്കും.
Advertisement