പാലക്കാട് ∙ അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയായ ആദിവാസി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു സ്ത്രീ ഉൾപ്പെടെ 12 പേരെ ഷോളയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 19ന് പ്രദേശവാസിയും പരിചയക്കാരിയുമായ യുവതി പുതൂരിൽ ഉത്സവത്തിനെന്നു പറഞ്ഞു പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി സംഘത്തിൽ എത്തിച്ചെന്നാണു പരാതി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
മൂന്നു ദിവസമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെതുടർന്ന് അമ്മ അഗളി എഎസ്പിക്കു പരാതി നൽകി. ഉച്ചയോടെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആനക്കട്ടിക്കാരിയായ യുവതിയെയും മറ്റ് 11 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. പ്രധാന വ്യക്തിയെ കിട്ടാനുണ്ടെന്ന് അഗളി എഎസ്പി സുജിത്ദാസ് പറഞ്ഞു.