കൊച്ചി∙ മലബാർ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടതു സംബസിച്ച അന്വേഷണം ഹൈക്കോടതി വിജിലൻസ് വിഭാഗത്തിനു വിട്ടു. ഫയൽ നഷ്ടപ്പെട്ടത് ആസുത്രിത സംഭവമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. മലബാർ സിമന്റ്സ് അഴിമതിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ, ഹൈക്കോടതിയിൽനിന്നു ഫയലുകൾ നഷ്ടപ്പെട്ട കേസിലാണ് വിജിലൻസ് റജിസ്ട്രാറെ അന്വേഷണ ചുമതല ഏൽപിച്ചത്.
ഹൈക്കോടതിയിൽ വൻ സുരക്ഷാ വീഴ്ച എന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അഴിമതിക്കേസിലെ വിജിലൻസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികളാണു ഹൈകോടതിയുടെ പരിഗണനയിലുള്ളത്. 2012 മുതൽ നൽകിയ ഹർജികൾ കോടതിയിലുണ്ട്. ഇൗ ഫയലുകളുൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടന്നാണു പരാതി. ഫയൽ കണ്ടെത്തി വേഗം കേസ് തീർപ്പാക്കണമെന്ന അവശ്യപ്പെട്ടു മരിച്ച ശശീന്ദ്രന്റെ ബന്ധുക്കൾ ചീഫ് ജസ്റ്റിസിനടക്കം നിവേദനം നൽകിയിരുന്നു.