വത്തിക്കാൻ∙ ബക്സർ ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുരയെ പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ–അഡ്ജുത്തൂർ) മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
പാളയംകോട്ട ബിഷപ്പായിരുന്ന എ.ജൂഡ് ജെറാൾഡ് പോൾരാജിന്റെ രാജിയും മാർപാപ്പ സ്വീകരിച്ചു. മധുര ആർച്ച്ബിഷപ് ആന്റണി പപ്പുസാമിക്ക് പാളയംകോട്ട രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയും നൽകി.