ന്യൂഡൽഹി∙ കേരളം അടക്കമുളള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്സഭ ചര്‍ച്ച ചെയ്യും. അഞ്ചുമണിക്കൂറാണു ചര്‍ച്ചയ്ക്ക് നീക്കിവച്ചിരിക്കുന്നത്. കെ.സി.വേണുഗോപാലിന്റെ ആവശ്യപ്രകാരമാണു തീരുമാനം.
കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു ശനിയാഴ്ച കേരളത്തിലെത്തിയിരുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.