ആലപ്പുഴ ∙ കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിനു വിട്ടുനൽകാത്ത, വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ബോട്ടു നൽകാതിരുന്ന ഉടമകളെ മന്ത്രിയുടെ നിർദ്ദേശം പ്രകാരം അടിയന്തരമായി അറസ്റ്റ് ചെയ്യുന്നു. ദുരന്തനിവാരണ നിയമപ്രകാരം അറസ്‌റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. ഉത്തരവു നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകൾ നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കും. ഇതുവരെ 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര നടപടി.
പള്ളാത്തുരുത്തിയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒറ്റപ്പെട്ട വീടുകളിലൊന്ന്.
Advertisement