Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം ഇന്നു പൂർത്തിയാകും: ജില്ലാ കലക്ടർ

pathanamthitta-rescue

പത്തനംതിട്ട ∙ ജില്ലയിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതായി ജില്ലാ കലക്ടര്‍ പി.ബി. നൂഹ്. വളരെ ചുരുക്കം ആളുകളെ മാത്രമേ ഇനി രക്ഷപ്പെടുത്താനുള്ളൂ. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയും. പ്രളയക്കെടുതിക്കിരയായവര്‍ക്കു ഹെലികോപ്റ്ററും ബോട്ടുകളും മുഖേന ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണു ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം.

ക്യാംപുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനു രണ്ട് ഓഫിസര്‍മാരെ വീതം എല്ലാ ക്യാംപിലും നിയമിച്ചിട്ടുണ്ട്. ഇന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടും ഒഎന്‍ജിസിയുടെ ഒന്നും ഹെലികോപ്റ്ററുകൾ രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്. അപ്പര്‍കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും ശബരിമലയിലും ഭക്ഷണ വിതരണം നടത്തും.

ഫുഡ് ഹബ്ബുകളില്‍ വരുന്ന അവശ്യവസ്തുക്കള്‍ വേര്‍തിരിച്ച് ആവശ്യാനുസരണം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്നതിനു സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

related stories