ചെങ്ങന്നൂര്‍∙ തിരുവന്‍വണ്ടൂരിലെ ക്യാംപിലുണ്ടായിരുന്ന രണ്ടര വയസുകാരി മരിച്ചു. ക്യാംപിലെത്തിക്കുമ്പോള്‍ പനിയുണ്ടായിരുന്നു പിന്നീടു രോഗം മൂര്‍ച്ഛിച്ചു മസ്തിഷ്കജ്വരമായി മാറി. അടൂര്‍ ആശുപത്രിയില്‍നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവന്‍വണ്ടൂര്‍ സ്വദേശികളായ സുനില്‍ കുമാര്‍, അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് ഇന്നലെ വൈകിട്ടു മരിച്ചത്. അതേസമയം, ചെങ്ങന്നൂരിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ കുട്ടിയുടെ മൃതദേഹം വീട്ടിൽ സംസ്കരിക്കാനാണു തീരുമാനം.
അനവദ്യ (ഇടത്); ദുരിതാശ്വാസ ക്യാംപിൽനിന്നുള്ള ഫയൽ ചിത്രം.
Advertisement