വാഷിങ്ടൻ ∙ ഫ്ലോറിഡ സംസ്ഥാനത്തെ ജാക്സൺവില്ലെയിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടതായും പത്തിലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. പട്ടണത്തിലെ റസ്റ്റോറന്റിൽ ഒരു വിഡിയോ ഗെയിം ടൂർണമെന്റ് നടക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ത്യൻ സമയം ഇന്നലെ രാത്രി വൈകിയാണ് സംഭവം. അക്രമിയും സംഭവസഥലത്ത് കൊല്ലപ്പെട്ടതായി സംശയമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പാർക്‌ലാൻഡിലുള്ള സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു വർഷം മുൻപ് ഒർലാൻഡോയിലെ നിശാക്ലബിൽ നടന്ന വെടിവയ്പ്പിൽ 49 പേരും കൊല്ലപ്പെട്ടു. ഈ സംഭവങ്ങളെത്തുടർന്ന് യുഎസിൽ തോക്ക് കൈവശം വയ്ക്കാനുള്ള നിബന്ധനകൾ കർശനമാക്കാൻ ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണ് പുതിയ വെടിവയ്പ്പും.
Representational image
Advertisement