വാഷിങ്ടൻ∙ യുഎസിലെ മേരിലാന്റിൽ സ്ത്രീ നടത്തിയ വെടിവയ്പിൽ മൂന്നു പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. മേരിലാന്റിലെ മരുന്ന് വിതരണകേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു.
ഹാർഫോഡ് കൗണ്ടിയിലെ പെരിമാൻ മേഖലയിലാണു വെടിവയ്പുണ്ടായ സ്ഥലം. സംഭവത്തിൽ അക്രമിയെ പിടികൂടിയെങ്കിലും ഇവരുടെ നിലയും ഗുരുതരമാണെന്നാണു സൂചന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈതോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമിയുടെ പേരുവിവരങ്ങളോ അക്രമത്തിന്റെ കാരണമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. 1000ത്തിൽ അധികം പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണു വെടിവയ്പുണ്ടായത്.