തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിൽ ഡിജിപിയാണ് ജോലിക്കു ശുപാർശ ചെയ്തത്. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ നടപടി.
അതേസമയം കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം അറിയിച്ചു.
കേസിലെ പ്രതിയായ ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ ഉടൻ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം 14 ലേക്കു മാറ്റിയിരുന്നു.