ADVERTISEMENT

കൊച്ചി∙ അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് സിഐമാരായി തരം താഴ്ത്തപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥരെ ഡിവൈഎസ്പി റാങ്കിൽ തന്നെ താൽക്കാലികമായി നിലനിർത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം. എറണാകുളം റൂറൽ ‌ഡിസ്ട്രിക്ട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ.എസ്.ഉദയഭാനു, എറണാകുളം റൂറൽ ഡിസ്ട്രിക്ട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി.രവീന്ദ്രനാഥ്, വയനാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. മനോജ് കബീർ, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിവൈഎസ്പി ഇ. സുനിൽകുമാർ എന്നിവരുടെ ഹർജിയിലാണു, 10 ദിവസത്തേക്ക് അതേ റാങ്കിൽ നിലനിർത്തണമെന്ന നിർദേശം.

എന്നാൽ മട്ടാഞ്ചേരി ഡിവൈഎസ്പി എസ്.വിജയൻ, മലപ്പുറം ജില്ലാ സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ് കുമാർ, പാലക്കാട് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി എ.വിപിൻദാസ് എന്നിവരുടെ ആവശ്യം അംഗീകരിച്ചില്ല. ഇവർക്കെതിരെയുള്ള ആരോപണത്തിന്റെ സ്വഭാവം കോടതി പരിഗണിച്ചു. കേസ് 12നു വീണ്ടും പരിഗണിക്കും.ഹർജിയിൽ സർക്കാർ വിശദീകരണം സമർപ്പിക്കണമെന്ന് ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com