ADVERTISEMENT

പ്രകാശം (ആന്ധ്ര പ്രദേശ്)∙ ദുരഭിമാനത്തിന്റെ പേരിൽ ആന്ധ്രപ്രദേശിൽ യുവതിയെ പിതാവു കൊന്നു. താഴ്ന്ന ജാതിയിൽപ്പെട്ട സഹപാഠിയുമായി മകൾക്കു പ്രണയമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത. തിങ്കളാഴ്ച സ്വന്തം വീട്ടിലാണ് വൈഷ്ണവിയുടെ (20) മൃതദേഹം കണ്ടെത്തിയത്. പിതാവ് വെങ്ക റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയത്തെക്കുറിച്ച് പിതാവും മകളും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് രോഷത്തോടെ പിതാവ് മകളെ കൊന്നത്. സഹപാഠിക്കൊപ്പം മകൾ ഒളിച്ചോടിപ്പോകുമെന്നു പിതാവ് ഭയന്നിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും ഫൊറൻസിക് സ്ഥിരീകരണത്തിനുശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് റാവു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com