സാമ്പത്തികതട്ടിപ്പ്: സരിതയേയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു
Mail This Article
×
തിരുവനന്തപുരം∙ സോളർ പാനൽ സ്ഥാപിക്കാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും കോടതി വെറുതെ വിട്ടു. വിശ്വാസ വഞ്ചന നടന്നിട്ടുണ്ടെന്നും എന്നാൽ വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ക്രിമിനൽ കേസിന്റെ പരിധിയിൽ വരില്ലെന്നു ചൂണ്ടികാട്ടിയാണ് കോടതി നടപടി. വ്യവസായിയായ ടി.സി.മാത്യു നൽകിയ പരാതി സിവിൽ കേസിന്റെ പരിധിയിലാണ് വരുകയെന്നും കോടതി വ്യക്തമാക്കി.
സോളർ പാനൽ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരുമായി കരാർ ഉണ്ടാക്കുന്നതിന് ടീം സോളർ റിവ്യുവമ്പിൾ എനർജി സൊല്യൂഷൻസ് എന്ന പേരിൽ തന്നെ സമീപിച്ച് തുക തട്ടിയെടുത്തെന്നായിരുന്നു കേസ്. കമ്പനിയുടെ ഡയറക്ടർമാരാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണൻ ആർ.ബി.നായർ എന്ന പേരിലും സരിത ലക്ഷ്മി നായർ എന്ന പേരിലും തന്നെ സമീപിച്ച് പണം തട്ടിയെന്നായിരുന്നു പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.