ADVERTISEMENT

കോഴിക്കോട് ∙ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള എൽഡിഎഫ്– യുഡിഎഫ് തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കലും നിയമവ്യവസ്ഥയോടുള്ള അനാദരവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ശശി തരൂർ, കെ.സി.വേണുഗോപാൽ, പി.വി.അൻവർ, പി.ജയരാജൻ അടക്കമുള്ളവർ മത്സരിക്കാൻ തയാറാകുന്നതോടെ രാജ്യത്തിന്റെ നിയമ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ ജനങ്ങളോടു വിവരിക്കുന്ന ധവളപത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. ഭരണകക്ഷിയിലെ ചില ആളുകളുടെ സഹായമാണ് മാവോയിസ്റ്റുകളെ കേരളത്തിൽ വളരാൻ അനുവദിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സമ്മർദമാണ് കുമ്മനം രാജശേഖരനെ വീണ്ടും പൊതുപ്രവർത്തനത്തിലേക്കു തിരികെയെത്തിച്ചത്. ബിജെപി സ്ഥാനാർഥി പട്ടിക ഉടൻ‌ വെളിപ്പെടുത്തുമെന്നും എം.ടി.രമേശ് പറഞ്ഞു.

English Summary: MT Ramesh slams LDF, UDF on loksabha candidate list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com