ADVERTISEMENT

ന്യൂഡല്‍ഹി∙ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംശയകരമായ പണമിടപാടുകളെ തുടര്‍ന്നു 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. ഈ അക്കൗണ്ടുകളിലേക്കു തിരഞ്ഞെടുപ്പിനു മുൻപായി സംശയകരമായ സാഹചര്യത്തില്‍ പണം നിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.

10,000 രൂപ വീതം ആകെ 1.7 കോടി രൂപയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. വോട്ടിനായി സ്ഥാനാര്‍ഥികള്‍ ആരെങ്കിലും പണം നല്‍കുന്നതാണോ എന്നു പരിശോധിക്കുമെന്ന് കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. ആദായനികുതി വകുപ്പും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സാധാരണക്കാർക്കെല്ലാം ബാങ്ക് അക്കൗണ്ടുകൾ എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റിൽ ആരംഭിച്ച പ്രധാനമന്ത്രി ജൻധൻ യോജനയുടെ ഭാഗമായാണ് ജൻധൻ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com