ADVERTISEMENT

ഓയൂർ (കൊല്ലം)∙ യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസിൽ കുറ്റം സമ്മതിച്ച് ഭർത്താവും അമ്മയും. തുഷാരയെ മർദിക്കാറുണ്ടായിരുന്നതായി ഭർത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാൽ പറഞ്ഞു. രണ്ടു ലക്ഷം രൂപ സ്ത്രീധനം നൽകാമെന്നു വാക്കുറപ്പിച്ചിരുന്നതായി അമ്മ ഗീതാലാലും മൊഴി നൽകി. ഇരുവർക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.

കഴിഞ്ഞ 21നാണു തുഷാര മരിച്ചത്. സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ചു ക്രൂരമായ മർദനത്തിനാണു തുഷാര ഇരയായിരുന്നതെന്നു കണ്ടെത്തിയിരുന്നു. പഞ്ചസാര വെള്ളവും അരി കുതിർത്തുമാണു നൽകിയിരുന്നത്. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും സങ്കേതമായിരുന്നു ചന്തുലാലിന്റെ വീടെന്നും കണ്ടെത്തിയിരുന്നു. തുഷാരയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നില്ലെന്ന് അയൽക്കാരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com