ADVERTISEMENT

വാഷിങ്ടൻ∙ മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യുഎസ് മുൻ വൈസ്പ്രസിഡന്റ് ജോ ബൈ‍ഡന്‍, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ഇറങ്ങുകയാണെന്നു പ്രഖ്യാപിച്ചു. യുഎസിലെ ജനാധിപത്യമുൾപ്പെടെയെല്ലാം അപകടാവസ്ഥയിലാണെന്ന് ഒരു വിഡിയോ പ്രഖ്യാപനത്തിൽ ബൈഡന്‍ അറിയിച്ചു. അതുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ താൽപര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റുകളിൽനിന്ന് സ്ഥാനാർഥി മോഹവുമായി നടക്കുന്ന 20 പേരിൽ ഏറ്റവും സാധ്യത ബൈഡനാണ്.

സെനറ്റർമാരായ എലിസബത്ത് വാറൻ, കമലാ ഹാരിസ്, ബേണി സാൻഡേഴ്സ് എന്നിവരും ഡെമോക്രാറ്റ് നിരയില്‍ സ്ഥാനാർഥിത്വത്തിനായി കാത്തുനിൽക്കുന്നവരിലുണ്ട്. ഡെമോക്രാറ്റ് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ അനുഭവ സമ്പത്തുള്ളത് ബൈഡനാണ്. ആറ് തവണ സെനറ്ററായിട്ടുള്ള ബൈഡൻ രണ്ട് പ്രാവശ്യം യുഎസ് വൈസ്‍ പ്രസിഡന്റ് ആയി. 1988ലും 2008ലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. പ്രഖ്യാപനത്തിനു മുൻപേ ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ നടത്തിയ സർവേകളിൽ ഏറ്റവും മുന്നില്‍ ജോ ബൈഡനായിരുന്നു.

English Summary: Former US Vice President Joe Biden announces 2020 run for White House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com