ADVERTISEMENT

കോട്ടയം∙ കെവിന്‍ വധക്കേസില്‍ പ്രധാന സാക്ഷികളിലൊരാള്‍ കൂറുമാറി. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ സഹായം ചോദിച്ചെന്നു മൊഴി നല്‍കിയ 28ാം സാക്ഷി അബിന്‍ പ്രദീപാണു മൊഴി മാറ്റിയത്. പൊലീസ് ഭയപ്പെടുത്തി പറയിച്ചതാണെന്നും ഇതേത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. കൃത്യത്തിനു പോകുന്നതിനു തൊട്ടുമുമ്പ് പ്രതികൾ സഞ്ചരിച്ചത് അബിന്റെ ഓട്ടോയിലായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതുൾപ്പെടെ അറിഞ്ഞെന്നായിരുന്നു നേരത്തേ അബിന്റെ മൊഴി. ഈ മൊഴിയാണ് വിചാരണയിൽ മാറ്റിപ്പറഞ്ഞത്. പ്രതികളുടെ സുഹൃത്താണ് അബിൻ. അക്രമത്തിന് ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും മൊഴി നൽകിയിരുന്നു. രഹസ്യമൊഴിയായാണ് ഇക്കാര്യം നൽകിയിരുന്നത്. ഇതാണ് വിചാരണയ്ക്കിടെ മാറ്റിയത്.

2018 മേയ 27നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെന്മലയ്ക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിൽ പ്രതികളാണ്.

English Summary: Kevin Murder Case, Kottayam Kevin Murder, Sanu Chacko, Neenu Chacko, Kevin Neenu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com