ADVERTISEMENT

തിരുവനന്തപുരം∙ലോകത്തിനു കേരളം നൽകിയ സംഭാവനയാണ് അടൂർ ഗോപാലകൃഷ്ണനെന്നും അദ്ദേഹത്തിനു നേരെ ചിലർ ഉയർത്തുന്ന ഭീഷണി ഇവിടെ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫാൽക്കെ അവാർഡ് നേടിയ ചലച്ചിത്രകാരനെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികൾ അവരുടെ സാംസ്കാരിക രാഹിത്യമാണു വെളിവാക്കുന്നത്.

നിർഭയം അഭിപ്രായം പറയുന്നവരെ ഒഴിവാക്കിയാൽ തങ്ങൾക്കു മുന്നേറാമെന്നു ചിന്തിക്കുന്ന ഭീരുത്വമാണിത്. ഇതിനു കേരളം കീഴടങ്ങുന്ന പ്രശ്നമില്ല. സർഗാത്മക പ്രവർത്തനങ്ങൾ നടത്തുന്നവരെ കേരള ജനതയും സർക്കാരും സംരക്ഷിക്കും. തുടർന്നും അവർക്കു സർഗസംഭാവന നൽകാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com