ADVERTISEMENT

തിരുവനന്തപുരം∙ പോസ്റ്റര്‍ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം രാജേന്ദ്രനെ സമൂഹത്തിന് മുന്നില്‍ തരംതാഴ്ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു പോസ്റ്ററെന്നും അതിനാലാണ്കസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരായ പോസ്റ്റര്‍ വിവാദത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് കാനത്തിനെ ശക്തമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദിച്ച സംഭവത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. 

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. അതേസമയം ജേക്കബ് തോമസിന് അനുകൂലമായി വന്ന ഉത്തരവിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് ആര്‍എസ്എസില്‍ പോയ കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും പിണറായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com