രാജ്യത്ത് നാണ്യപ്പെരുപ്പം കുത്തനെ ഉയർന്നു; ആർബിഐ പരിധിക്കും മുകളിൽ
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം ഡിസംബറിൽ മറിക്കടന്ന് 7.35 ശതമാനത്തിലേക്കാണ് ഉയർന്നത്. നവംബറിൽ നാണ്യപെരുപ്പം 5.54 ശതമാനം മാത്രമായിരുന്നു. 2014 ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഭക്ഷ്യോല്‍പന്നങ്ങളിലുണ്ടായ വന്‍ വിലവര്‍ധനവാണ് ഇതിന്റെ പ്രധാന കാരണം. പഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 6.25 വരെ എത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. പച്ചക്കറി വില വര്‍ധനയാണ് ഏറ്റവുമധികം വര്‍ധിച്ചത്. പച്ചക്കറി വില 60.5 ശതമാനമാണ് ഉയര്‍ന്നത്. നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 14.12 ശതമാനമായി ഉയർന്നു. നവംബറിൽ 10.01 ശതമാനം മാത്രമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം വിളവെടുപ്പു മോശമായതു മാത്രമല്ല വിലക്കയറ്റത്തിന് ഇടയാക്കിയത്. പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യമാകെ കത്തിപ്പടർന്ന പ്രക്ഷോഭം ചരക്കുനീക്കത്തിനു തടസ്സമായതും വിലക്കയറ്റത്തിന് ഇടയാക്കി.
English Summary: Retail inflation spikes to over 5-year high of 7.35% in December