രാജ്യത്ത് വേരാഴ്ത്തി കോവിഡ്; മൂന്നിലൊന്ന് രോഗികൾ മഹാരാഷ്ട്രയിൽ
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ബുധനാഴ്ച മാത്രം 2250ലധികം പേർക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേർ മരിച്ചു. രാജ്യത്ത് മൂന്നിൽ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അഞ്ചിൽ രണ്ടുമരണം സംഭവിക്കുന്നതും മഹാരാഷ്ട്രയിൽ തന്നെ.
മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ധാരാവിയിൽ ബുധനാഴ്ച 25 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1378 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പ്രശ്നം സങ്കീർണമാക്കുകയാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പേർക്ക് രോഗം ബാധിച്ചു. ചികിത്സയിലുള്ളർ 62,953. രോഗമുക്തരായവർ 45,216. ഇതുവരെ 3426 പേർ മരിച്ചു. 140 പേർ ബുധനാഴ്ച മാത്രം മരിച്ചു. മഹാരാഷ്ട്രയിൽ 37,136 പേർക്ക് രോഗം ബാധിച്ചു. 26,172 പേർ ചികിത്സയിലാണ്. 9,639 പേർ രോഗമുക്തരായി. മരണം 1325.
തമിഴ്നാട്ടിൽ 12,448 പേർ രോഗബാധിതരായി. 7,469 പേർ ചികിത്സയിൽ. 4,895 പേർ മുക്തരായി. 84 മരണം. ഗുജറാത്തിൽ 12,140 പേർ രോഗബാധിതരായി. 6,378 പേർ ചികിത്സയിൽ. 5,043 പേർ മുക്തരായി. 719 മരണം. ഡൽഹിയിൽ 10,554 പേർ രോഗബാധിതരായി. 5,636 പേർ ചികിത്സയിൽ. 4,750 പേർ മുക്തരായി. 168 മരണം. മധ്യപ്രദേശിൽ 5,465 പേർക്ക് രോഗം ബാധിച്ചു. 2,577 പേർ ചികിത്സയിൽ. 2,630 പേർ മുക്തരായി. 258 മരണം. ബംഗാളിൽ 2,961 രോഗബാധിതർ. 1,637 പേർ ചികിത്സയിൽ. 1,074 പേർ മുക്തരായി. 250 മരണം.
English summary: Coronavirus cases in India