സഹപാഠികള്‍ അടക്കം പീഡിപ്പിച്ചത് 29 പേര്; 23 അറസ്റ്റ്, 32 കേസുകള്‍
Mail This Article
മലപ്പുറം∙ സര്‍ക്കാര്‍ സുരക്ഷാ കേന്ദ്രത്തില്‍ നിന്ന് കുടുംബത്തോടൊപ്പം വിട്ടയച്ച പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ മൂന്നാംവട്ടവും പീഡിപ്പിച്ചു. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. കഴിഞ്ഞ 6 മാസത്തിനിടെ പെണ്‍കുട്ടിയെ 29 പേര് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണു മൊഴി. കേസ് അന്വേഷണത്തിനായി പെരിന്തല്‍മണ്ണ എഎസ്പി എ.ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
2016ല്‍ 13 വയസ്സുളളപ്പോള്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അന്ന് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുമതി നല്കി. വീണ്ടും പീഡിപ്പിക്കപ്പെട്ടതോടെ 2017 ഒാഗസ്റ്റ് എട്ടിന് കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ ഹോമില്‍ തിരികെയെത്തിച്ചു. അമ്മയുടെയും സഹോദരന്റെയും അപേക്ഷപ്രകാരം കഴിഞ്ഞ വര്‍ഷം ആദ്യം ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിട്ടയച്ചു. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയെ 2 ദിവസമായി കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.
പെണ്‍കുട്ടിയെ സഹപാഠികള്‍ അടക്കം ഒട്ടേറെപ്പേര്‍ ദുരുപയോഗം ചെയ്തുവെന്നാണ് മൊഴി. ലൈംഗീക പീഡനത്തിനു പുറമെ ചിലര്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും കേസെടുത്തിട്ടുണ്ട്. ഇരയായ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതില്‍ വീഴ്ചയില്ലെന്നാണ് സിഡബ്ല്യുസിയുടെ വാദം. കുട്ടിയുടെ മൊഴിയില്‍ 7 ലൈംഗീകാതിക്രമ കേസുകള്‍ അടക്കം 32 കേസുകള്‍ നിലവിലുണ്ട്. 23 പേര് ഇതുവരെ അറസ്റ്റിലായി.
English Summary: Teen in Malappuram allegedly sexually assaulted by multiple men, 32 cases filed