ലണ്ടൻ ∙ ജൂൺ എട്ടിനു പൊതുതിരഞ്ഞെടുപ്പു നടത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തിനു പാർലമെന്റിന്റെ അംഗീകാരം. ജനപ്രതിനിധി സഭയിൽ 522 അംഗങ്ങളാണു പ്രധാനമന്ത്രിയുടെ നിർദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. 13 അംഗങ്ങൾ എതിർത്തു. തിരഞ്ഞെടുപ്പു നേരത്തേയാക്കുന്നതു രാജ്യതാൽപര്യം കണക്കിലെടുത്താണെന്നു ചർച്ചയിൽ പ്രധാനമന്ത്രി ആവർത്തിച്ചു. സാധാരണനിലയിൽ 2020 ലാണ് അടുത്ത തിരഞ്ഞെടുപ്പു നടക്കേണ്ടത്.
Advertisement