ഹൊനോലുലു∙ ഹവായ് തീരത്തെ ‘നടുക്കി’ ആ പഴയ സൈറൺ ശബ്ദം. ലോകയുദ്ധകാലത്തും ശീതയുദ്ധകാലത്തും ആക്രമണ മുന്നറിയിപ്പിന് ഉപയോഗിച്ചിരുന്ന അതേ സൈറണാണു കഴിഞ്ഞ ദിവസം തീരത്തു മുഴങ്ങിയത്. ഉത്തര കൊറിയയുടെ ആണവയുദ്ധ ഭീഷണി കണക്കിലെടുത്താണു സൈറണുമായി യുഎസ് പടയൊരുക്കം.
പതിവു കാലാവസ്ഥാ ജാഗ്രതാ മുന്നറിയിപ്പിനു തൊട്ടുപിന്നാലെ ഹവായ് തീരത്തു സൈറണ്‍ മുന്നറിയിപ്പു പരിശീലനം നടന്നു. സൈറണ്‍ ഒരു മിനിറ്റ് നീണ്ടു. യുഎസിന്റെ കിഴക്കന്‍ തീരം വരെയെത്താന്‍ ശേഷിയുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. വിക്ഷേപിച്ചാല്‍ വെറും 20 മിനിറ്റിനുള്ളില്‍ ഹവായ് തീരത്തു പതിക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.