ബഗ്ദാദ്∙ സിറിയൻ അതിർത്തിയിലെ അവസാന ഐഎസ് താവളവും പിടിച്ചടക്കിയതോടെ ഇറാഖിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ പൂർണമായും പുറന്തള്ളിയതായി പ്രധാനമന്ത്രി ഹൈദർ അൽ അബാദി അവകാശപ്പെട്ടു. മൂന്നു വർഷം മുൻപാണ് ഇറാഖ്–സിറിയ അതിർത്തി പ്രദേശങ്ങൾ ഐഎസ് ഭീകരർ പിടിച്ചെടുത്തത്.
ഇവിടെ നിന്ന് അവരെ പൂർണമായി തുരത്തി ഈ മേഖല വീണ്ടെടുത്തതോടെ ഐഎസിനെതിരായ പോരാട്ടം അവസാനിച്ചതായി അബാദി പറഞ്ഞു.
അടുത്ത ദിവസം നടത്താനിരിക്കുന്ന വിജയാഹ്ളാദ പ്രകടനത്തിന്റെ ഭാഗമായി ബഗ്ദാദിനു മീതെ ഇറാഖ് പതാക വഹിച്ച് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നു. സിറിയയിലും ഐഎസിനെ പൂർണമായി കീഴടക്കിയതായി റഷ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.