സാന്റിയാഗോ (ചിലെ)∙ ലാറ്റിനമേരിക്കൻ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്കു ചിലെ ഉജ്വല വരവേൽപു നൽകി. സ്വന്തം നാട്ടുകാരനായ മാർപാപ്പ എത്തുന്നതിന്റെ സന്തോഷം തെരുവീഥികളിലെങ്ങും ആരവമായി നിറഞ്ഞു. തലസ്ഥാനത്തെ ഒ‘ഹിഗ്ഗിൻസ് പാർക്കിൽ നടന്ന പൊതു കുർബാനയിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പാപ്പാ മൊബീലിൽ നഗരവീഥികളിലൂടെ സഞ്ചരിച്ചു വിശ്വാസികളെ അനുഗ്രഹിച്ച ശേഷമായിരുന്നു കുർബാന.
ചിലെ സന്ദർശനത്തിന്റെ ആദ്യദിനം തന്നെ മാർപാപ്പ പ്രസിഡന്റ് മൈക്കൽ ബാക്കെലെറ്റുമായി കൂടിക്കാഴ്ച നടത്തി. ലാ മൊണീഡ കൊട്ടാരത്തിൽ ജനപ്രതിനിധികൾ, ജഡ്ജിമാർ, കാർഡിനലുമാർ, മെത്രാന്മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ അഭിസംബോധന ചെയ്തു. ചിലെയിൽ ജനാധിപത്യം ശക്തിപ്പെട്ടതിനെ അഭിനന്ദിച്ച മാർപാപ്പ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.