വാഷിങ്ടൻ∙ അമേരിക്കൻ പൗരത്വം ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യക്കാർ യുഎസിലുടനീളം സമാധാനപരമായ റാലികൾ നടത്തി. മൂന്നു ലക്ഷത്തോളം അതിവിദഗ്ധ ജീവനക്കാരാണ് ഇതുമൂലം ക്ലേശമനുഭവിക്കുന്നത്.
എഴുപതു വർഷമായിട്ടും ഗ്രീൻ കാർഡ് കിട്ടാത്തവർ ഉണ്ട്. ഓരോ രാജ്യത്തിനും വിഹിതം നിശ്ചയിച്ചിട്ടുള്ളതിനാലാണ് കാലതാമസമുണ്ടാകുന്നത്. അതിനാൽ ക്വോട്ട സമ്പ്രദായം നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജിസിറിഫോംസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ അർക്കൻസ, കെന്റക്കി, ഒറിഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ പ്രകടനം നടത്തി.