വിൽമിങ്ടൻ (യുഎസ്) ∙ യുഎസിന്റെ കിഴക്കൻ തീരമേഖലയിൽ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിലും മഴയിലും വീടുകളിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
കാറ്റിന്റെ ശക്തി താരതമ്യേന കുറഞ്ഞെങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 150 കിലോമീറ്ററാണു നിലവിൽ കാറ്റിന്റെ വേഗം. കനത്ത മഴയെ തുടർന്നു ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ മിന്നൽപ്രളയത്തിൽ മുങ്ങി. ചിലയിടങ്ങളിൽ 100 സെന്റിമീറ്റർ വരെ മഴ രേഖപ്പെടുത്തി.