ADVERTISEMENT

പനജി ∙ ഐഎസ്എൽ സീസണിൽ ഗോളടിക്കാൻ മറന്നുപോയ 2 ടീമുകൾ തങ്ങളുടെ അവസാന മത്സരം ഗോളടിമേളമാക്കി. 11 ഗോളുകൾ പിറന്ന മത്സരത്തിൽ ജയം നേടിയത് ഒഡീഷ. ഈസ്റ്റ് ബംഗാളിനെ 6–5ന് ഒഡീഷ തോൽപിച്ചു. ഐഎസ്എ‍ൽ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ പിറന്ന കളിയെന്ന റെക്കോർഡിലേക്കും ഒഡീഷ – ഈസ്റ്റ് ബംഗാൾ മത്സരം ഗോളടിച്ചു കയറി.  ഒഡീഷയ്ക്കായി പോൾ റാംഫാ‍ൻസ്വാവയും ജെറിയും ഡബിൾ തികച്ചു. ലാൽറെസ്വാല, ഡിയേഗോ മൗറിഷ്യോ എന്നിവർ ഓരോ ഗോൾ നേടി. ഈസ്റ്റ് ബംഗാളിനായി ആരൺ ജോഷ്വ 2 ഗോളും ആന്തണി പിൽകിങ്ടൻ, ജെജെ ലാൽപെഖ്‍ലുവ എന്നിവർ ഓരോ ഗോളുമടിച്ചു. രവി കുമാറിന്റെ സെ‍ൽഫ് ഗോളാണ് ഒരെണ്ണം. 2–ാം പകുതിയിലായിരുന്നു 8 ഗോളുകളും. ഒഡീഷ അവസാന സ്ഥാനത്തും ഈസ്റ്റ് ബംഗാൾ 9–ാമതും ഫിനിഷ് ചെയ്തു.

English Summary: ISL, Odisha vs East Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com