ADVERTISEMENT

ബാസൽ ∙ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി സ്വിസ് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ ലോക ചാംപ്യൻ പി.വി.സിന്ധുവിനു തോ‍ൽവി. ഒളിംപിക് ചാംപ്യൻ സ്പെയിന്റെ കരോലിന മരിൻ 21–12, 21–5ന് അനായാസം സിന്ധുവിനെ തോൽപിച്ചു ജേതാവായി. 35 മിനിറ്റിൽ അവസാനിച്ച ഫൈനലിൽ ഒരു ഘട്ടത്തിലും മരിനു വെല്ലുവിളി ഉയർത്താൻ സിന്ധുവിനായില്ല. മരിനോടു സിന്ധുവിന്റെ തുടർച്ചയായ 3–ാം തോൽവിയാണിത്. 

ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം തന്റെ ആദ്യ ഫൈനലിന് ഇറങ്ങിയ സിന്ധുവിന് ഉജ്വല ഫോമിലുള്ള മരിന്റെ ഡ്രോപ് ഷോട്ടുകൾക്കും ബാക്ക് കോർട്ട് സ്മാഷുകൾക്കും മറുപടി ഉണ്ടായില്ല. 

ക്രോസ് കോർട്ട് സ്മാഷുകളിലൂടെ മരിനെ പരീക്ഷിക്കാൻ സിന്ധു ശ്രമിച്ചെങ്കിലും മനോഹരമായ നെറ്റ് റിട്ടേണുകളിലൂടെ മരിൻ പിടിച്ചുനിന്നു. ഈ വർഷം മരിന്റെ 3–ാം കിരീടനേട്ടമാണിത്. 17ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പാണ് സിന്ധുവിന്റെ അടുത്ത മത്സരവേദി.  

Content Highlights: Swiss open: Sindhu loses

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com