എം ഫോർ മാരി വെഡ്ഡിങ് ഫെയറിന്റെ മലബാറിലേക്കുള്ള ആദ്യ ചുവടുവയ്പിന് ആവേശകരമായ പ്രതികരണം. ആദ്യ ദിനം തന്നെ ആയിരങ്ങൾ റാവിസ് റിസോർട്ട്സ് ആൻഡ് സ്പാ കടവിലെ വിവാഹ വിപണന മേള സന്ദർശിച്ചു. വിവാഹവുമായി ബന്ധപ്പെട്ടതെല്ലാം സംഗമിച്ചിരിക്കുന്ന മേളയിൽ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ നേരിട്ടു സന്ദർശകരിലെത്തുന്നു. പുതിയ ഡിസൈനർ വസ്ത്രങ്ങൾ കാണാനും വാങ്ങാനും മേളയിൽ അവസരമുണ്ട്.
പ്രമുഖ ഫാഷൻ ഡിസൈനറായ പാർവതി ചങ്ക്രാമത്, ബ്രൈഡൽ ഡിസൈനർ നൈഷിജ ഫാറ്റിസ് എന്നിവരുടെ ഫാഷൻ ഷോയായിരുന്നു ആദ്യ ദിവസത്തെ ആകർഷണം. പ്രമുഖ നടി നിക്കി ഗൽറാണിയും ശ്വേതാ മേനോനും ഷോ സ്റ്റോപ്പറായി ഇന്നലെ റാംപിലെത്തി. പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രങ്ങളായ സിൽക്കി, കല്യാൺ കേന്ദ്ര, പ്രമുഖ ഡിസൈനർ ബൂട്ടീക്കായ ലോല ദ് ബുട്ടീക്ക് എന്നിവരുടെ വസ്ത്ര മേളയും ബിഎംഡബ്ല്യു കാർ വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിന്റെ പ്രദർശനവും വെഡ്ഡിങ് ഫെയറിലെ മുഖ്യ ആകർഷണങ്ങളാണ്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളായ ഇവൻഷ്യ, എം ഫ്ലോറ, ബ്യൂട്ടീഷൻ സ്ഥാപനമായ ഫ്ലോന്റ്, ടൂർസ് ആൻഡ് ട്രാവൽ സ്ഥാപനമാ യ ഡ്രോൺ ഇവയ്ക്കു പുറമെ ടൈറ്റൻ വാച്ചുകളുടെ പ്രത്യേക ഷോറും, ബദ്രീയ ഫർണിച്ചർ, തനിഷ്ക് ജ്വല്ലറി, ഹാർലി ഡേവിഡ്സൺ ബൈക്കുകൾ, ഭവന നിർമാതാക്കളായ ഓറോ ഹോംസ്, റയോ മാർട്ടിൻ, കേറ്ററിങ് സ്ഥാപനമായ പാരഗൺ ഉൾപ്പടെ അൻപതോളം സ്റ്റാളുകൾ ഇവിടെയൊരുക്കിയിട്ടുണ്ട്.
വെഡ്ഡിങ് ഫെയറുമായി സഹകരിക്കുന്ന റാവിസ് റിസോർട്ട്സ് ആൻഡ് സ്പാ , കാമിലി എന്നിവരുടെ പ്രത്യേക പവലിയനും മേളയിൽ ഒരുക്കിയിട്ടുണ്ട്. നടി സരയു വെഡ്ഡിങ് ഫെയർ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് ജോയി മാത്യുവും മേളയുടെ സ്പോൺസർമാരും പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മേളയിൽ ഫാഷൻ ഷോയ്ക്കു പുറമെ ഉമ്പായിയുടെ ഗസലും നടന്നു. ഇന്ന് അഞ്ജലി വർമയുടെ ഫാഷൻ ഷോ നടക്കും. ഷോ സ്റ്റോപ്പറായ നേഹ സക്സേന റാംപിലെത്തും. ഇതിനു പുറമെ കൃഷ്ണ പ്രഭയുടെ നൃത്തവും വേദിയിലെത്തും. രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. ഫാഷൻ ഷോയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വെഡ്ഡിങ് ഫെയർ നാളെ സമാപിക്കും.