Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' സിനിമയിലെപ്പോലെയല്ല, ജീവിതത്തിൽ ഞാനൊരല്‍പം നാണംകുണുങ്ങി '

Deepti Sathi ദീപ്തി സതി

തരിമ്പും മേക്അപ് ഇല്ലാതെ കൂളിങ് ഗ്ലാസ് വച്ചു മുടി ഒരു വശത്തേക്കു വെട്ടിയാതുക്കി അസ്സൽ േടാംബോയ് ടൈപ്പിൽ വന്ന നീനയെ ഓർക്കുന്നില്ല? അതെ, ദീപ്തി സതി എന്ന ആ സുന്ദരി ഇന്ന് അറിയപ്പെ‌ടുന്നതും നീന എന്ന ലാൽ ജോസ് ചിത്രത്തിന്റെ പേരിലാണ്. പക്ഷേ സിനിമയിൽ നമ്മൾ കണ്ട എന്തു ചെയ്യാനും മടിയില്ലാത്ത തന്റേടിയായ ആ ചുണക്കുട്ടിയല്ല ദീപ്തി യഥാർഥ ജീവിതത്തില്‍. ഒരൽപം നാണംകുണുങ്ങിയായ താൻ നീനയിലെ കഥാപാത്രത്തിന്റെ നേരെ വിപരീത സ്വഭാവക്കാരിയാണെന്നു പറയുന്നു ദീപ്തി. 

deepthi-sathi-1 സൗന്ദര്യമൽസര വേദികളിലൂടെയാണ് ദീപ്തി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്...

ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയപ്പോഴാണ് ദീപ്തി താൻ എത്ര സിംപിളാണെന്നു വ്യക്തമാക്കിയത്. സൗന്ദര്യമൽസര വേദികളിലൂടെയാണ് ദീപ്തി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. ഫെമിന മിസ് ഇന്ത്യ, മിസ് കേരള തുടങ്ങി ഒട്ടേറെ സൗന്ദര്യ മൽസര വേദികളിലെ വിജയിയാണ് നീന. ബ്യൂട്ടി കോൺടസ്റ്റുകളിൽ ബിക്കിനി ധരിക്കുമ്പോൾ ചമ്മൽ തോന്നിയിട്ടുണ്ടോ എന്ന റിമിയുടെ ചോദ്യത്തിന് കൃത്യമായി തന്നെ താരം മറുപടി നൽകി. ഒരിക്കൽ മാത്രമേ താൻ ബിക്കിനി ധരിച്ചിട്ടുള്ളു, മൽസരത്തിലെ ഒരു സബ്കോൺടസ്റ്റ് ആണത്, ശരീരത്തിന്റെ ആകാരവടിവുകൾ കൃത്യമാണോ എന്നറിയാനാണത്. ഒപ്പമുള്ളവരും കൂടി ബിക്കിനി ധരിക്കുന്നതുെകാണ്ട്  അത്ര പ്രശ്നം തോന്നിയിട്ടില്ലെങ്കിലും ചെറിയ ചമ്മലുണ്ടായിരുന്നുവെന്ന് ദീപ്തി പറയുന്നു. 

ഇനി സുന്ദരിയായ ദീപ്തിക്ക് പ്രണയാഭ്യർഥനകളും ഇഷ്ടംപോലെ കിട്ടിക്കാണുമല്ലോ, ആർക്കെങ്കിലും നേരെ കൈപ്രയോഗം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ കൂളായിത്തന്നെ ദീപ്തി യെസ് എന്നു പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു അത്, എത്ര പറഞ്ഞിട്ടും ഒരു പയ്യൻ പുറകിൽ നിന്നു മാറുന്നില്ല, മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോഴും ശല്യമായി പുറകെ നടന്നു, അന്നു നിവൃത്തിയില്ലാതെ ഇനി എന്നെ പിന്തുടരരുതെന്ന് പറഞ്ഞ് ഒന്നു കൊടുത്തു എന്നു പറയുന്നു ദീപ്തി. പക്ഷേ എന്തൊക്കെയാണെങ്കിലും ജീവിതത്തിൽ താനൊരൽപം നാണംകുണുങ്ങിയാണെന്നും നീന തുറന്നു സമ്മതിക്കുന്നു. വിവാഹത്തെക്കുറിച്ച് താരം ചിന്തിച്ചു തുടങ്ങിയിട്ടേയില്ല, ഇപ്പോൾ കരിയറിൽ മാത്രമാണു ശ്രദ്ധയെന്നും നീന പറയുന്നു.

Read more: Lifestyle Malayalam Magazine

related stories