Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുടെ ആ 17 കിലോ ലെഹംഗയിൽ തുടങ്ങിയ പിണക്കത്തിനു പിന്നിൽ !!

Anushka Sharma Manish Malhotra മനീഷ് മൽഹോത്ര, അനുഷ്ക ശർമ

സെലിബ്രിറ്റി ഡിസൈനര്‍മാരുമായി എന്നും അടുപ്പം സൂക്ഷിക്കുന്നവരാണ് ബിടൗൺ സുന്ദരികൾ. അവാർഡ് നിശകളിലും വിവാഹവേദികളിലുമൊക്കെ രാജകുമാരിമാരെപ്പോലെ സുന്ദരിമാരാക്കാൻ ഇപ്പറഞ്ഞ ഡിസൈനർമാരുടെ സാന്നിധ്യം കൂടിയേ തീരൂ. പക്ഷേ നടി അനുഷ്ക ശർമ ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുമായി പിണക്കത്തിലാണെന്നു കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചുനാളായി. ഇപ്പോഴിതാ അക്കാര്യത്തിൽ വിശദീകരണവുമായി മനീഷ് മൽഹോത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

അനുഷ്ക ശർമയുടെ ഹിറ്റ്ചിത്രങ്ങളിലൊന്നായ ഏ ദിൽ ഹേ മുഷ്കിലിന്റെ ഫാഷൻ ഡിസൈനറായിരുന്നു മനീഷ്. ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകൾക്കു തു‌ടക്കമിടാൻ കാരണമായത് ചിത്രത്തിലെ ലെഹംഗയെ കുറിച്ചുള്ള അനുഷ്കയുടെ പരാമർശമായിരുന്നു. ചിത്രത്തിലെ ഛന്നാ മേരെ യാ എന്ന ഗാനത്തിൽ അനുഷ്ക ധരിച്ച ലെഹംഗയുടെ ഭാരം 17 കിലോയായിരുന്നു. പതിനേഴു കിലോ വരുന്ന ലെഹംഗയും ധരിച്ചുള്ള അഭിനയം അൽപം പാടുപെട്ടുവെന്ന് അനുഷ്ക സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ എവിടെയും ഡിസൈനർ മനീഷ് മൽഹോത്രയ്ക്കു ക്രെഡിറ്റ് നൽകിയതുമില്ല. ഇതു മനീഷ് മൽഹോത്രയെ ചൊ‌ടിപ്പിച്ചുവെന്നായിരുന്നു ബിടൗണിലെ സംസാരം. 

പിന്നീട് അനുഷ്കയുടെ വിവാഹത്തിനും തുടര്‍ന്നുള്ള എല്ലാ ആഘോഷ പരിപാ‌ടികൾക്കും സബ്യസാചിയെ തന്നെ ഡിസൈനറായി തിരഞ്ഞെടുത്തതോടെ പ്രചാരങ്ങൾക്ക് വീണ്ടും ആക്കം കൂടി. ചടങ്ങുകളിലൊന്നും വിരാട് കോഹ്‌ലിയും മനീഷ് മൽഹോത്രയുടെ ഡിസൈൻ ധരിച്ചിരുന്നില്ല. മാത്രമല്ല വിവാഹത്തിനോ തുടർന്നു ന‌‌‌ടന്ന സൽക്കാരങ്ങൾക്കോ മനീഷ് പങ്കെടുത്തിരുന്നുമില്ല.

എന്തായാലും ഇക്കാര്യത്തിൽ ഇപ്പോൾ വിശദീകരണവുമായി മനീഷ് തന്നെ വന്നതോടെ സംഗതിയില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങൾ ഉണ്ടാകുന്നത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും അനുഷ്കയും താനും ഇപ്പോഴും സുഹൃത്തുക്കളാണെന്നും മനീഷ് പറഞ്ഞു. അനുഷ്കയെ മോഡൽ ആയിരുന്ന സമയം തൊട്ട് അറിയുന്നതാണ്, വിവാഹ സൽക്കാരം മുംബൈയിൽ നടക്കുന്ന സമയത്ത് താൻ ദുബായിൽ ആയിരുന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്. അനുഷ്ക ഇപ്പോഴും എപ്പോഴും തന്റെ സുഹൃത്തായിരിക്കുമെന്നും മനീഷ് വ്യക്തമാക്കി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam