പ്രമുഖ തമിഴ് റേഡിയോ ചാനലിന്റെ അഭിമുഖത്തിനിടയിൽ ആർ.ജെയുടെ ചോദ്യം കേട്ട് ഗൗതമി പൊട്ടിത്തെറിച്ചു. ഷോ പകുതിയാക്കി സ്റ്റുഡിയോ വിട്ട് പുറത്തുപോയി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെക്കുറിച്ചായിരുന്നു ആര്‍ ജെയുടെ ചോദ്യം. റിയാലിറ്റി ഷോയിൽ നിലവിൽ ജഡ്ജായ ഗൗതമി ഇത് ഒരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്താണെന്ന് വിമർശനമുണ്ട് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചതിനാണ് ഗൗതമി രോഷാകുലയായത്.
അവതാരകന്റെ നേരെ പൊട്ടിത്തെറിച്ചശേഷം ഗൗതമി അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇതാദ്യമായാണ് ഒരു അഭിമുഖത്തിൽ നിന്നും താൻ ഇറങ്ങിപ്പോകുന്നതെന്ന് ഗൗതമി മൈകിലൂടെ പറഞ്ഞു. ഇത്തരം ഒരു സാഹചര്യം വന്നതിൽ പ്രേക്ഷകരോട് ഖേദവും അറിയിച്ചു. കമൽഹസനുമായുള്ള വേർപിരിയലിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഗൗതമി.