Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദിന്റെ കൈപിടിച്ച് മീര റാംപിൽ

Shahid ഷാഹിദ് കപൂറും മീരാ രാജ്പുതും ലാക്മെ ഫാഷൻ വീക്ക് റാമ്പിൽ

കല്യാണം കഴിച്ചതൊന്നും ആരാധകർക്കൊരു പ്രശ്നമല്ല, മുംബൈയിൽ ലാക്മെ ഫാഷൻ വീക്കിന്റെ നാലാം ദിവസം അതിഥിയായെത്തിയ ബോളിവുഡ് താരം ഷാഹിദ് കപൂറിനെ കണ്ടതും സകല പെൺകുട്ടികളും കക്ഷിയുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഒപ്പം നിന്നൊരു സെൽഫിയായിരുന്നു പലരുടെയും ലക്ഷ്യം. പക്ഷേ വരവു കണ്ടയുടനെ സെക്യൂരിറ്റി ഗാർഡുമാരെല്ലാം ഷാഹിദിനെ വളഞ്ഞു. എന്നാൽ ഇത്തവണ ഒരു പെൺമണിയ്ക്കും വിട്ടുകൊടുക്കാതെ ബോളിവുഡിന്റെ ‘ഹൈദർ’ താരത്തെ സംരക്ഷിക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നു, ഭാര്യ മീര രജ്പുത്.

Shahid

വിവാഹം കഴിഞ്ഞതിനു ശേഷം ഷാഹിദും മീരയും പങ്കെടുത്ത ആദ്യത്തെ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്. സ്വകാര്യചാനലിൽ ഷാഹിദ് കൂടി വിധികർത്താവായ ഡാൻസ് റിയാലിറ്റി ഷോയിലായിരിക്കും മീര എത്തുകയെന്നായിരുന്നു ഇതുവരെയുള്ള കിംവദന്തി. അതിന് അന്ത്യം കുറിച്ചാണ് പ്രിയസുഹൃത്തായ മസബ ഗുപ്തയുടെ ഷോയിൽ പങ്കെടുക്കാൻ ഇരുവരുമെത്തിയത്. ഷാഹിദ്–മീര വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച അപൂർവം വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു മസബ. ഷാന്താർ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടെയാണ് ഷാഹിദ് ഫാഷൻ വീക്കിനെത്തിയത്.

Shahid

ഷോയുടെ കാഴ്ചക്കാരായി ഇരിക്കുക മാത്രമല്ല റാംപിലും ചുവടുവച്ചു ഈ ദമ്പതികൾ. ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു താരദമ്പതികളുടെ വസ്ത്ര ഡിസൈനുകൾ. കറുപ്പ് സ്യൂട്ടണിഞ്ഞായിരുന്നു ഷാഹിദിന്റെ വരവ്. കറുത്ത ഓഫ്–ഷോൾഡർ ടോപ്പും വെളുത്ത ഹൈ–വെയ്സ്റ്റ് ബോട്ടവുമായിരുന്നു മീരയുടെ വേഷം. ബോട്ടത്തിൽ താഴെയായി മഞ്ഞ സ്ട്രാപ്പുകളും ഒരു ഡൂഡിലും ചേർത്തിരുന്നു. മീര ഇതാദ്യമായാണ് റെഡ് കാർപ്പറ്റിലെത്തുന്നത്. പക്ഷേ തികഞ്ഞ ആത്മവിശ്വാസത്തോടെ ഷാഹിന്റെ കൈപിടിച്ചായിരുന്നു മീരയുടെ ക്യാറ്റ്‌വോക്ക്. ഇരുവരും റാംപിലെത്തിയപ്പോൾ വൻകയ്യടിയോടെയായിരുന്നു സദസ്സ് സ്വീകരിച്ചതും. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ഷാഹിദ്–മീര വിവാഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.