ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന് ആഘോഷിച്ച കാൻ ഫിലിം ഫെസ്റ്റിവൽ കൊടിയിറങ്ങിയെങ്കിലും ഫെസ്റ്റിവലിനെ ചുറ്റിയുള്ള വിമർശന കഥകൾ ചൂടുപിടിച്ചു തുടങ്ങിയതേയുള്ളു. വസ്ത്രധാരണത്തിലെ കോപ്പിയടിയുടെ പേരിൽ നമ്മുടെ കത്രീന കൈഫിനെ വരെ വിമർശകർ വെറുതെവിട്ടിട്ടില്ല. അതിനു പിന്നാലെയിതാ കാനിൽ ഏറ്റവും മോശം വസ്ത്രം ധരിച്ചെത്തിയെന്നു വിലയിരുത്തപ്പെട്ട ചില സുന്ദരിമാരെക്കൂടി കാണാം. തന്റെ അപ്പിയറൻസ് ഏറ്റവും മികച്ചതാണെന്ന അപാര ആത്മവിശ്വാസത്തോടെ ചുവടുവച്ച താരങ്ങൾ വിമർശനങ്ങളുടെ കൂരമ്പുകൾ തന്നെയാണ് നേരിട്ടത്. ഇത്തവണത്തെ കാൻ ഫെസ്റ്റിൽ മോശം വസ്ത്രം ധരിച്ചവരെന്ന് പഴികേട്ട അഞ്ചുപേരെക്കുറിച്ച്...
ലേഡി വിക്ടോറിയ
ആരാധകരെ അലോസരപ്പെടുത്തുന്ന വേഷവുമായാണ് ഇംഗ്ലീഷ് മോഡൽ ലേഡി വിക്ടോറിയ റെഡ് കാർപ്പറ്റിലെത്തിയത്. കറുത്ത നിറത്തിലുള്ള സാറ്റിൻ ഗൗൺ ഒട്ടുമേ പ്രക്ഷേകപ്രീതി നേടിയില്ല. നീളൻ ഗൗണിൽ അതിലും നീളത്തിലുള്ള സ്ലിറ്റുകളായിരുന്നു ഗൗണിന്റെ പ്രധാന അപാകത. വെയ്സ്റ്റ്ലൈൻ വരെയുള്ള ഗോൾഡൻ നെക്പീസ് വേറിട്ടതായിരുന്നുവെങ്കിലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു വിക്ടോറിയയ്ക്ക്.
ഡാനിയേൽ ക്രൂഗർ
ജർമൻ നായിക ഡാനിയേൽ ക്രൂഗറും കാനിൽ പഴികേട്ടവരിലൊരാളാണ്. ആകാശനീല നിറത്തിലുള്ള ഡോൾസ് ആൻഡ് ഗബ്ബാനയിൽ, നിൽക്കുമ്പോൾ മാത്രമായിരുന്നു ഡാനിയേൽ സുന്ദരി. തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിനിടെ ടേബിളിനു മുകളിലിരുന്നു പോസ് ചെയ്ത ഡാനിയേൽ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ലെന്നും ഉടൻതന്നെ ചാടിയിറങ്ങിയെന്നുമാണ് പാപ്പരാസികൾ പറയുന്നത്.
ടോണി ഗാൺ
ജർമൻ മോഡൽ ടോണി ഗാണും വസ്ത്രധാരണംകൊണ്ട് കാണികളുടെ കണ്ണു തള്ളിയവരിലൊരാളാണ്. കറുത്ത നിറത്തിലുള്ള തീർത്തും നേർത്ത ഫുൾസ്ലീവ് ഗൗണിൽ ടോണിയുടെ ശരീരം വേറിട്ടു നിന്നതാണ് അരോചകമായത്.
സോഫി മാർസ്യൂ
സോഫി മാർസ്യൂ ധരിച്ച വെള്ള നിറത്തിലുള്ള ഫുൾസ്ലീവ് ഗൗൺ ആണ് ഇത്തവണത്തെ കാനിൽ മോശം വസ്ത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്. മുൻവശത്ത് നീളൻ സ്ലിറ്റുള്ള ഗൗൺ ധരിച്ച് സോഫി സ്റ്റെപ് കയറുന്നതിനിടെ അടിവസ്ത്രം പോലും കാണുമായിരുന്നത്രേ..
നടാലി പോർട്മാൻ
ക്ലാസിക് വസ്ത്രധാരണരീതിയിൽ പേരുകേട്ട അമേരിക്കൻ നടി നടാലി പോർട്മാൻ പക്ഷേ കാനിൽ അമ്പേ പരാജയപ്പെട്ടു. തന്റെ സിനിമയുടെ പ്രചരണാർത്ഥം ഫോട്ടോയ്ക്കു പിൻതിരിഞ്ഞു പോസ് ചെയ്യവേയാണ് ഉടുപ്പു പോലെ തോന്നിക്കുന്ന കറുത്ത വസ്ത്രത്തിന്റെ പിൻവശം മുഴുവൻ നേർത്തതായിരുന്നുവെന്ന് കൂടിയവർ തിരിച്ചറിഞ്ഞത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.