Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി ഷർട്ടിട്ടാലും കുറ്റം, പ്രിയങ്ക ചോപ്രയ്ക്ക് വീണ്ടും പണികിട്ടി

Priyanka Chopra വൈറ്റ് ടി ഷർട്ടിൽ കവർ മോഡലായി പ്രിയങ്ക തിളങ്ങുന്നുണ്ടെങ്കിലും ടി ഷർട്ടിലെ വാചകങ്ങൾ പലർക്കും അത്ര ദഹിച്ചിട്ടില്ല.

താരമൂല്യം കുത്തനെ ഉയർന്നതോടെ പ്രിയങ്ക ചോപ്രയെത്തേടി വിവാദങ്ങളും പിറകെയുണ്ട്. ക്വാന്റികോ പരമ്പരയുടെ മിതവസ്ത്രധാരിയായ പ്രിയങ്കയുടെ ചൂടൻ രംഗങ്ങളായിരുന്നു തൊട്ടുമുൻപത്തെ വിഷയമെങ്കിൽ ഇപ്പോൾ ധരിച്ച വസ്ത്രമാണ് നടിയെ ചതിച്ചത്. പ്രിയങ്കതന്നെ ട്വീറ്റ് ചെയ്ത കോൺഡേ നാസ്റ്റ് ട്രാവലർ മാഗസിന്റെ കവറാണ് പ്രശ്‌നമായത്. വൈറ്റ് ടി ഷർട്ടിൽ കവർ മോഡലായി പ്രിയങ്ക തിളങ്ങുന്നുണ്ടെങ്കിലും ടി ഷർട്ടിലെ വാചകങ്ങൾ പലർക്കും അത്ര ദഹിച്ചിട്ടില്ല.

നാലു വരികളിലായി നാലു വാക്കുകളാണ് ടി ഷർട്ടിൽ ഉള്ളത്. അതിൽ മൂന്നെണ്ണം ചുവന്ന നിറത്തിൽ വെട്ടി, ഒടുവിലത്തെ ട്രാവലർ എന്ന വാക്കു മാത്രം നിലനിർത്തിയിരിക്കുന്നു. അഭയാർഥി, കുടിയേറ്റക്കാരൻ, പുറത്തുനിന്നുള്ളയാൾ എന്നീ വാക്കുകൾക്കു മുകളിലാണ് ചുവന്ന വരയുള്ളത്. എഴുത്തിനെ പലരും പലവിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും നെഗറ്റീവായി കണ്ട ആരാധകരാണ് കൂടുതലും. പ്രിയങ്ക, അഭയാർഥികളെയും കുടിയേറ്റക്കാരെയും അപമാനിച്ചതായാണ് ഇവർ കണക്കാക്കുന്നത്.

അല്ലെങ്കിൽ ഒരു ആഡംബര സഞ്ചാരിയെക്കാൾ വില അവർക്കു നൽകുമായിരുന്നല്ലോ എന്നാണു ചോദ്യം. അഭയാർഥിയാകുന്നത് ആരും സ്വയം തീരുമാനിച്ചെടുക്കുന്നതല്ല, സാഹചര്യങ്ങളാണ് അങ്ങനെയാക്കിത്തീർക്കുന്നത്- ഒരാൾ ടിറ്ററിലെഴുതി. എന്നാൽ പ്രിയങ്കയെ തുണയ്ക്കാനും ചിലർ എത്തി. അഭയാർഥികളില്ലാത്ത ആദർശ ലോകത്തെയാണ് ടി ഷർട്ട് പ്രതിനിധാനം ചെയ്യുന്നതെന്നും എല്ലാവരും ലോകപൗരൻമാരാണെന്നും ഒരാൾ ട്വീറ്റ് ചെയ്തു. നെഗറ്റീവ് ആയാലും പോസറ്റീവായാലും പ്രിയങ്കയ്ക്ക് ഇപ്പോൾ വാർത്തകളിൽ നിറയാൻ തന്നെയായിരിക്കും നിയോഗം.