മുൻ നീലചിത്രനായികയും ബോളിവുഡ് ബ്യൂട്ടിയുമായ സണ്ണി ലിയോൺ ഒരു മാധ്യമപ്രവർത്തകന്റെ കരണടത്തടിച്ചുവെന്ന വാര്‍ത്തായയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. രാത്രി പരിപാടികൾക്ക് സണ്ണി ലിയോൺ എത്ര രൂപയാണു വാങ്ങാറുള്ളതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ക്ഷുഭിതയായി സണ്ണി മുഖത്തടിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ അങ്ങനെയൊരു സംഭവേ നടന്നിട്ടില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും.
സൂറത്തിലെ ഒരു കോളേജിൽ വച്ചു നടന്ന പ്ലേ ഹോളി വിത് സണ്ണി ലിയോൺ എന്ന പരിപാടി നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു പപ്രചരണം. അശ്ലീലം നിറഞ്ഞ ചോദ്യത്തിന് സണ്ണി ഉചിതമായ മറുപടി നൽകിയതിനാൽ ഇനി പരാതിയുമായി പോകാനില്ലെന്ന് ഭർത്താവ് ഡാനിയൽ വെബ്ബർ പറഞ്ഞുവെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ചടങ്ങ് ആയതിനാൽ സംഭവം പെരുപ്പിച്ചു വിദ്യാര്‍തഥികള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നില്ലെന്നും വെബ്ബര്‍ പറഞ്ഞതായി വാർത്ത വന്നിരുന്നു. എന്നാൽ ഇവയൊന്നിലും തെല്ലും കഴമ്പില്ലെന്നു വ്യക്തമാക്കിയ സണ്ണി എന്തൊരു നുണ എന്ന ക്യാപ്ഷൻ നൽകി തെറ്റായ വാർത്ത ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.
തല്ലിയെന്ന വാർത്ത തികച്ചും അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഡാനിയേൽ വെബ്ബറും അറിയിച്ചു. തെറ്റായ വാർത്ത നൽകിയ മാധ്യമം മാപ്പു ചോദിച്ചിട്ടുണ്ട്. പരിപാടിയ്ക്കു േപാവുകയും ഒരു പ്രശ്നവുമില്ലാതെ പൂർത്തിയാക്കുകയും ചെയ്തു, അവിടെ മാധ്യമപ്രവർത്തകർ ഇല്ലായിരുന്നുവെന്നും െവബ്ബർ പറഞ്ഞു. വാർത്ത വ്യാജമാണെന്നു വ്യക്തമാക്കി സൂറത്തിലെ പരിപാടിയുടെ സംഘാടകർ വാർത്ത സമ്മേളനം നടത്തിയിരുന്നുവെന്നും വെബ്ബർ കൂട്ടിച്ചേർത്തു.