Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിന് മുമ്പ് അച്ഛന് അവൾ അയച്ച വിഡിയോ, ഹൃദയം തകർക്കും!

Heart touching video by a girl to her father ചികിത്സ കിട്ടിയാല്‍ എനിക്കും അതിന് കഴിയില്ലേ. എന്റെ കാല്‍ വേദനിച്ചിട്ട് വയ്യ. എന്നെ ആശുപത്രിയാല്‍ കൊണ്ടുപോകൂ ഡാഡി.

ആരുടെയും ഹൃദയം തകര്‍ക്കുന്ന ഒരു വിഡിയോ കത്തിപ്പടരുകയാണ് ഇന്റര്‍നെറ്റില്‍. ഒരു 13 വയസുകാരി താന്‍ മരിക്കുന്നതിന് മുമ്പ് സ്വന്തം അച്ഛന് അയച്ച വാട്‌സ് ആപ്പ് വിഡിയോ ആണ് പടര്‍ന്നുപിടിക്കുന്നത്. 

തന്റെ കാന്‍സര്‍ ചികിത്സിച്ചു മാറ്റുമോയെന്നാണ് അവള്‍ അച്ഛനോട് ചോദിക്കുന്നത്. ഞായറാഴ്ച്ചയാണ് കുട്ടി മരിച്ചത്. മരണത്തിന് ശേഷം വാട്‌സ്ആപ്പ് വിഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ബോണ്‍മാരോ കാന്‍സറായിരുന്നു 13കാരിയായ സായ് ശ്രീക്ക്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് അച്ഛന്‍ ശിവകുമാറിന് അവള്‍ വിഡിയോ അയച്ചത്. അമ്മ സുമ ശ്രീ ആയിരുന്നു വിഡിയോ എടുത്തത്. 

പ്ലീസ് സേവ് മീ ഡാഡി,  ഡോക്റ്റര്‍മാര്‍ പറയുന്നു ചികിത്സയെടുത്തില്ലെങ്കില്‍ ഞാന്‍ അധികനാള്‍ ജീവിച്ചിരിക്കില്ല എന്ന്. അച്ഛന്‍ പറയുന്നു കയ്യില്‍ പണമില്ലെന്ന്. നമുക്കൊരു വീടില്ലേ. അത് വിറ്റ് പണം കണ്ടെത്തിക്കൂടേ, അങ്ങനെ എന്നെ രക്ഷിച്ചൂടേ-വികാര നിര്‍ഭരമായി സായ് അച്ഛന് അയച്ച വിഡിയോയില്‍ പറയുന്നു. 

മറ്റ് കുട്ടികളെപ്പോലെ എനിക്കും സ്‌കൂളില്‍ പോണം. കൂട്ടുകാരുമായി കളിക്കണം. ചികിത്സ കിട്ടിയാല്‍ എനിക്കും അതിന് കഴിയില്ലേ. എന്റെ കാല്‍ വേദനിച്ചിട്ട് വയ്യ. എന്നെ ആശുപത്രിയാല്‍ കൊണ്ടുപോകൂ ഡാഡി. 

വിഡിയോ അവളുടെ അച്ഛന് കിട്ടിയില്ലെങ്കിലും അയാള്‍ പ്രതികരിച്ചില്ല. 2016 ഓഗസ്റ്റിലാണ് ബോണ്‍ മാരോ കാന്‍സറാണ് കുട്ടിക്കെന്ന് കണ്ടെത്തിയത്. എന്നാല്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന് 30 ലക്ഷം രൂപ ചെലവ് വരും. അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് വേര്‍പിരിഞ്ഞെങ്കിലും എന്റെ കയ്യില്‍ കാശില്ലാത്തതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി ഞാന്‍ ഭര്‍ത്താവിനെ സമീപിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല-സായുടെ അമ്മ പറയുന്നു. 

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ എംഎല്‍എയുടെ അടുത്തയാളാണ്. മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.